തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിെൻറ പ്രധാനചടങ്ങായ പള്ളിവേട്ട വെള്ളിയാഴ്ച നടന്നു. കോട്ടക്കകം സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലായി താൽക്കാലികമായി വേട്ടക്കളം ഒരുക്കിയായിരുന്നു ചടങ്ങ്. ക്ഷേത്ര രാജസ്ഥാനിമൂലം തിരുനാൾ രാമവർമ നേതൃത്വംനൽകി. വാദ്യഘോഷങ്ങളില്ലാതെ ക്ഷേത്രത്തിൽനിന്നുള്ള എഴുന്നള്ളത്ത് വേട്ട സ്ഥലെത്തത്തിയായിരുന്നു ചടങ്ങുകൾ. സുരക്ഷപരിഗണിച്ച് ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഉത്സവത്തിലെ പ്രധാനചടങ്ങായ ആറാട്ട് ശനിയാഴ്ച നടക്കും. ക്ഷേത്രത്തിെൻറ പടിഞ്ഞാറെനടയിൽനിന്ന് ഘോഷയാത്രയായി ആറാട്ട് എഴുന്നള്ളത്ത് ശംഖുംമുഖം കടപ്പുറത്തേക്ക് പുറപ്പെടും. വൈകീട്ട് അഞ്ചിന് തുടങ്ങുന്ന എഴുന്നള്ളത്തിന് ഗജവീരന്മാർ, കുതിരപ്പട്ടാളം, വാദ്യമേളങ്ങൾ എന്നിവ അകമ്പടി സേവിക്കും. രാത്രിയിൽ ആറാട്ട് കഴിഞ്ഞ് എഴുന്നള്ളത്ത് തിരികെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതോടെ പത്ത് ദിവസം നീണ്ട ഉത്സവത്തിന് സമാപനമാകും. നഗരത്തിൽ പ്രത്യേക ഗതാഗത ക്രമീകരണങ്ങളും സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.