ഹൈപ്പർ മാർക്കറ്റ് ഉടമയെ മർദിച്ച് ഒന്നരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

കിളികൊല്ലൂർ: ഹൈപ്പർ മാർക്കറ്റ് ഉടമയെ മർദിച്ചശേഷം ആറംഗസംഘം ഒന്നരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ പിടിയിലായതായി സൂചന. അയത്തിൽ സ്വദേശികളാണ് പിടിയിലായത്. ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെ അയത്തിലെ സ്വകാര്യ ആശുപത്രിക്ക് സമീപമാണ് സംഭവം. ആറ്റിങ്ങലിൽ ഹൈപ്പർ മാർക്കറ്റ് നടത്തുന്ന ജോയിയെയാണ് ആറംഗസംഘം മർദിച്ചശേഷം പണം തട്ടിയെടുത്തത്. കടയടച്ച് രണ്ടുദിവസത്തെ കളക്ഷനുമായി ഭാര്യവീട്ടിലേക്ക് വരികയായിരുന്നു ജോയി. സ്വകാര്യ ആശുപത്രിക്ക് സമീപം കാർ നിർത്തി ഫോൺ ചെയ്തുകൊണ്ടിരിക്കെ ആറംഗസംഘം മർദിക്കുകയും കാറിലുണ്ടായിരുന്ന ഒന്നരലക്ഷം രൂപ തട്ടിയെടുക്കുകയായിരുെന്നന്നും പരാതിയിൽ പറയുന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതികളെ പിടികൂടിയതെന്ന് സൂചനയുണ്ട്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.