തമിഴ്നാട്ടിൽനിന്ന് കടത്താൻ ശ്രമിച്ച രണ്ടുകിലോ സ്വർണം പിടികൂടി; മുംബൈ സ്വദേശി അറസ്റ്റിൽ

പാറശ്ശാല: തമിഴ്നാട്ടിൽനിന്ന് നികുതിവെട്ടിച്ച് കടത്താൻ ശ്രമിച്ച രണ്ട് കിലോ സ്വർണം അമരവിള ചെക്പോസ്റ്റിൽ പിടികൂടി. മുംബൈ സ്വദേശി യാസ് ചോപ്രയുടെ കൈയിൽ സൂട്ട് കേസിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു സ്വർണം. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചോടെയാണ് തമിഴ്നാട് ട്രാൻസ്പോർട്ട് ബസിൽ തിരുവനന്തപുരത്തേക്ക് പോകവേ പരിശോധനക്കിടയിലാണ് സ്വർണം പിടികൂടിയത്. ആഭരണങ്ങൾ സ്വർണക്കടകളിൽ എത്തിക്കാനാണ് കൊണ്ടുവന്നതെന്ന് യാസ് ചോപ്ര പറഞ്ഞു. പൊതുവിപണിയിൽ 80 ലക്ഷത്തോളം രൂപ വിലവരുമെന്ന് ചെക്പോസ്റ്റ് അധികൃതർ പറഞ്ഞു. ഇവ ചെക്പോസ്റ്റിൽ സൂക്ഷിച്ചിരിക്കുകയാണ്. എക്സൈസ് അധികൃതരും സെയിൽടാക്സ് അധികൃതരും സംയുക്തമായാണ് പരിശോധന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.