വര്‍ക്കല: വൃദ്ധയുടെ കഴുത്തില്‍നിന്ന് മാല പൊട്ടിച്ചെടുത്ത നാടോടികളായ അമ്മയെയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. അയന്തി വലിയമേലതില്‍ ശ്യാം നിവാസില്‍ രാജമ്മയുടെ (71) 15ഗ്രാം വരുന്ന സ്വർണമാല കവര്‍ന്ന പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിനി കാളിയമ്മ (38) മകള്‍ ദിവ്യ(21) എന്നിവരാണ് വര്‍ക്കല പൊലീസിെൻറ പിടിയിലായത്. ഇന്നലെ ഉച്ചക്ക് 12 ഓടെ വര്‍ക്കല പൊലീസ് സ്റ്റേഷന് സമീപത്തെ ബസ്സ്റ്റോപ്പില്‍നിന്ന് രാജമ്മ ഓട്ടോയിൽ കയറി. അവിടെ നില്‍ക്കുകയായിരുന്ന നാടോടി സ്ത്രീകളും ഓട്ടോയില്‍ കയറി. അയന്തിയില്‍ ഓട്ടോയില്‍നിന്ന് രാജമ്മ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിെട അവരുടെ കഴുത്തില്‍നിന്ന് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി സ്ത്രീകളെ പിടികൂടി പൊലീസില്‍ വിവരമറിയിച്ചു. വര്‍ക്കല എസ്.ഐ കെ.ആര്. ബിജുവിെൻറ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം ഇവരെ പരിശോധിച്ചതിനെ തുടര്‍ന്ന് മാല കണ്ടെത്തി. പോത്തന്‍കോട്, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലും സമാനമായ സംഭവം നടന്നിട്ടുള്ളതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.