തിരുവനന്തപുരം: കനത്തമഴയിലും മിന്നലിലും ജില്ലയിൽ വൈദ്യുതി ബന്ധം താറുമാറായി. പോത്തൻകോട്^കാട്ടാക്കട, പോത്തൻകോട് ^അരുവിക്കര ലൈനുകൾ പൊട്ടിവീണു. ഇതോടെ ആറ് സബ്സ്റ്റേഷനുകളിലേക്ക് വൈദ്യുതി എത്തിക്കാൻ കഴിഞ്ഞില്ല. നഗരത്തിലേക്ക് വെള്ളം കൊണ്ടുവരുന്ന അരുവിക്കരയിൽ പമ്പിങ് തടസ്സപ്പെട്ടു. തമിഴ്നാട്ടിൽനിന്ന് വൈദ്യുതി എത്തിച്ചാണ് ഇവിടെ പമ്പിങ് പുനരാരംഭിച്ചിരിക്കുന്നത്. പാറശ്ശാല, നെയ്യാറ്റിൻകര, തിരുമല, കാട്ടാക്കട, െനടുമങ്ങാട്, അരുവിക്കര സബ്സ്റ്റേഷനുകളിലേക്കുള്ള വൈദ്യുതിയാണ് നിലച്ചത്. പോത്തൻകോട്^കാട്ടാക്കട 110 കെ.വി ലൈൻ രണ്ടിടത്ത് പൊട്ടി. തകരാർ പരിഹരിക്കാൻ ശ്രമം നടത്തിവരുന്നു. അരുവിക്കര ലൈനിലെ പൊട്ടൽ പരിഹരിക്കാനും ശ്രമം നടത്തി വരികയാണെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. അരുവിക്കര ലൈനിെൻറ തകരാർ കണ്ടുപിടിക്കാൻ രാത്രി വൈകിയും ശ്രമംനടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.