വ്യാജ സീഡി പരിശോധന: 15 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വ്യാജ സീഡികള്‍ കണ്ടത്തൊന്‍ ആന്‍റി പൈറസി സെല്‍ നടത്തിയ പരിശോധനയില്‍ വിവിധ ഭാഗങ്ങളില്‍നിന്ന് 15 പേര്‍ അറസ്റ്റിലായി. ഇവരില്‍നിന്ന് പുതിയ മലയാള സിനിമകളുടെയും അശ്ളീലചിത്രങ്ങളുടെയും ശേഖരം പിടിച്ചെടുത്തു. ഇവ പകര്‍ത്താന്‍ ഉപയോഗിച്ച കമ്പ്യൂട്ടറുകള്‍, ഹാര്‍ഡ് ഡിസ്ക്, മെമ്മറി കാര്‍ഡ്, പെന്‍ഡ്രൈവ് എന്നിവയും കണ്ടെടുത്തു.തിരുവനന്തപുരം ജില്ലയില്‍ കിളിമാനൂര്‍, പുതിയകാവ് സൈബര്‍ നെറ്റ് ഷോപ് ഉടമ സുമേഷ്, പാറശ്ശാല ധനുവച്ചപുരം വൈഗ ഇന്‍ഫോ സൊല്യൂഷന്‍ ഷോപ് ഉടമ ലെബിന്‍, അട്ടക്കുളങ്ങരയില്‍ മെസോഫോര്‍ട്ട് ഷോപ് ഉടമ അസീം, വര്‍ക്കല പാലച്ചിറ ഫോണ്‍സ് ഫോര്‍ യു ഷോപ് ഉടമ പ്രണവ്, കല്ലമ്പലം ഞെക്കാട് ശലഭം കംപ്ളീറ്റ് മൊബൈല്‍ സൊല്യൂഷന്‍ ഷോപ് ഉടമ ഷംലാദ്, അട്ടക്കുളങ്ങര സെല്ലുലാര്‍ സൊല്യൂഷന്‍ ഷോപ് ഉടമ ഫൈസല്‍, കൊല്ലം ജില്ലയില്‍ പുനലൂര്‍ ശാസ്താ വിഡിയോസ് ഷോപ് ഉടമ അരുണ്‍, കൊല്ലം വെസ്റ്റ് രാമന്‍കുളങ്ങരയില്‍ റിങ്ടോണ്‍ മൊബൈല്‍ ഷോപ് ഉടമ അബ്ദുല്‍ നയീം, കരുനാഗപ്പള്ളി കൈലാസ് സീഡി പാലസ് ഷോപ് ഉടമ അനൂപ് കുമാര്‍എന്നിവരടക്കം വിവിധ ജില്ലകളില്‍ നിന്നാണ് 15 പേരാണ് അറസ്റ്റിലായത്. ആന്‍റിപൈറസി സെല്‍ ഡി.വൈ.എസ്.പി എം. ഇക്ബാല്‍, ഡിറ്റക്ടിവ് ഇന്‍സ്പെക്ടര്‍ സുഭാഷ് ചന്ദ്രബാബു, ഡിറ്റക്ടിവ് സബ് ഇന്‍സ്പെക്ടര്‍മാരായ ജിംസ്റ്റണ്‍, രതീഷ്, രൂപേഷ് കുമാര്‍ ജെ.ആര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സ്റ്റൈര്‍ലിന്‍ രാജ്, ബെന്നി, അജയന്‍, സുബീഷ്, ഷാന്‍, സജി, എന്നിവരെ കൂടാതെ വിവിധ ലോക്കല്‍ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒമാരും പൊലീസ് ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.ആന്‍റി പൈറസി സെല്‍ എസ്.പി ബി.കെ. പ്രശാന്തന് ലഭിച്ച രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.