വിഴിഞ്ഞം: . വെസ്റ്റ് ബംഗാൾ സ്വദേശി ഉമേഷ്കുമാർ മാജിയാണ് (28) പൊലീസ് പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ 5.30ഓടുകൂടിയാണ് സംഭവം. ട്യൂഷന് പോകുന്ന മക്കൾക്ക് അടുക്കളയിൽ ആഹാരം പാചകം ചെയ്തുകൊണ്ടിരുന്ന 38കാരിയായ വീട്ടമ്മയെ പ്രതി അടുക്കളയിൽ കയറി കടന്നുപിടിക്കുകയായിരുന്നു. യുവതിയുടെ നിലവിളികേട്ടെത്തിയ ഭർത്താവും നാട്ടുകാരും പ്രതിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഇയാൾ കോവളം ബൈപാസ് നിർമാണ കമ്പനിയിലെ ജീവനക്കാരനാണെന്ന് വിഴിഞ്ഞം എസ്.ഐ രതീഷ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.