തിരുവനന്തപുരം: പേവിഷബാധ നിയന്ത്രിക്കുന്നതിന് നഗരസഭ നടപ്പാക്കുന്ന റാബീസ്- അനിമൽ ബർത്ത് കൺേട്രാൾ (ആർ--എ.ബി.സി) പദ്ധതിക്ക് തുടക്കമായി. പേട്ട മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. രാജ്യത്ത് ആദ്യമായാണ് നഗരസഭ ഇത്തരത്തിൽ പദ്ധതി നടപ്പാക്കുന്നതെന്ന് മേയർ പറഞ്ഞു. പദ്ധതി ജനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ഇതിനായി പേട്ടയിലും തിരുവല്ലത്തും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പദ്ധതി പ്രകാരം നായ്ക്കളെ വളർത്താൻ ലൈസൻസും മൈക്രോചിപ് സംവിധാനവുമാണ് ഏർപ്പെടുത്തുന്നത്. വളർത്തുനായ്ക്കൾക്ക് 100 രൂപയും പ്രജനനത്തിന് വളർത്തുന്നവക്ക് 500 രൂപയുമാണ് ലൈസൻസ് ഫീസ്. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അധ്യക്ഷയായി. ഡോ. േപ്രം ജെയ്ൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വഞ്ചിയൂർ. പി.ബാബു, ആർ.ഗീതാഗോപാൽ, ഉണ്ണികൃഷ്ണൻ, സെക്രട്ടറി എൽ.എസ്. ദീപ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.