നിർമാണത്തിലുള്ള പാലത്തിെൻറ പാര്‍ശ്വഭിത്തി തകര്‍ന്നു

പാറശ്ശാല: നിർമാണത്തിലിരുന്ന പാലത്തിെൻറ പാര്‍ശ്വഭിത്തി തകര്‍ന്നു. പാറശ്ശാല ഗ്രാമപഞ്ചായത്തിലെ മുറിയത്തോട്ടം വാര്‍ഡില്‍ തവളയില്ലാകുളത്തിന് സമീപം നിർമിക്കുന്ന വൈദ്യുതി ശ്മശാനത്തിലേക്കുള്ള പാലത്തിെൻറ പാര്‍ശ്വ ഭിത്തിയാണ് തിങ്കളാഴ്ച ഉച്ചയോടെ തകര്‍ന്നത്. 15 ദിവസംമുമ്പാണ് പാര്‍ശ്വഭിത്തിയുടെ കോൺക്രീറ്റ് കഴിഞ്ഞത്. ലോകബാങ്ക് ഫണ്ടില്‍നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമിക്കുന്നത്. പ്രവൃത്തിയിലെ അപാകതയും അഴിമതിയുമാണ് പാര്‍ശ്വഭിത്തി തകരാൻ കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ചൊവ്വാഴ്ച രാവിലെ കരാറുകാരൻ തൊഴിലാളികളുമായെത്തി തെളിവുകള്‍ നശിപ്പിക്കാൻ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. പാര്‍ശ്വഭിത്തിക്ക് ശക്തമായ അടിത്തറ നിർമിക്കാത്തതും കോൺക്രീറ്റിന് പഴയ കമ്പികള്‍ ഉപയോഗിച്ചതുമാണ് തകർച്ചക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ശേഷിക്കുന്ന മൂന്ന് പാര്‍ശ്വഭിത്തികളുെടയും നിർമാണം അശാസ്ത്രീയമാണെന്നും ആരോപണമുണ്ട്. വിശദമായപരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് പാറശ്ശാല പഞ്ചായത്ത് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.