തിരുവനന്തപുരം: കൊച്ചി കപ്പൽ നിർമാണശാല സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നൽകി. ഡൽഹിയിൽ ബുധനാഴ്ച കേന്ദ്ര മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. കപ്പൽശാലയുടെ 25 ശതമാനം ഓഹരികൾ മാത്രമേ സ്വകാര്യമേഖലക്ക് കൈമാറൂവെന്ന് കേന്ദ്ര മന്ത്രി ഉറപ്പു നൽകി. കൈമാറുന്ന 25 ശതമാനത്തിൽ തൊഴിലാളികൾക്കും എൽ.ഐ.സി പോലുള്ള പൊതുമേഖല സ്ഥാപനങ്ങൾക്കും പങ്ക് നൽകാൻ കേന്ദ്രം തയാറാണെന്ന് ഗഡ്കരി അറിയിച്ചു. കപ്പൽശാലയിൽ 2000 കോടി രൂപ മുതൽമുടക്കിൽ ൈഡ്ര ഡോക്ക് ഉൾപ്പെടെ വികസന പദ്ധതികൾ നടപ്പാക്കും. ഇതുവഴി 5000 പേർക്ക് തൊഴിൽ ലഭിക്കും. ഓഹരി വിൽപനയിൽനിന്നും ലഭിക്കുന്ന തുക കപ്പൽശാലയുടെതന്നെ വികസനത്തിന് ഉപയോഗിക്കുമെന്നും ഗഡ്കരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.