പീഡനക്കേസ് പ്രതിയുടെ വീട് തീയിട്ട് നശിപ്പിച്ചനിലയിൽ

ശാസ്താംകോട്ട: പീഡനത്തിനിരയായ 13കാരി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയായ യുവതിയുടെ വീട് തീവെച്ച് നശിപ്പിച്ചനിലയിൽ. വടക്കൻ മൈനാഗപ്പള്ളി കാളകുത്തുംപൊയ്ക റംസീനയുടെ വീടാണ് തിങ്കളാഴ്ച രാത്രി അഗ്നിക്കിരയാ‍യത്. ടെലിവിഷനും െറഫ്രിജറേറ്ററും ഇരുചക്രവാഹനവും ഉൾപ്പെടെ എല്ലാ സാധനങ്ങളും നശിച്ചു. ഫോറൻസിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും അന്വേഷണത്തിനായി സംഭവസ്ഥലത്തെത്തി. ശാസ്താംകോട്ട പൊലീസ് കേസെടുത്തു. റംസീനയും കുടുംബം ആഴ്ചകളായി ഒരു ബന്ധുവീട്ടിലാണ് താമസിക്കുന്നത്. റിമാൻഡ് തടവ് കഴിഞ്ഞ് ജയിൽ മോചിതയായ റംസീനയെ സ്വന്തം വീട്ടിൽ താമസിക്കാൻ നാട്ടുകാരിൽ ചിലർ അനുവദിച്ചിരുന്നില്ല. തുടർന്നാണ് ആറു വയസ്സിന് താഴെ മാത്രം പ്രായമുള്ള രണ്ടു കുട്ടികളുമായി ബന്ധുവീട്ടിൽ അഭയം തേടിയത്. പീഡനത്തെ തുടർന്ന് 13കാരി മൂന്നു മാസം മുമ്പ് വീട്ടിൽ തൂങ്ങി മരിച്ചിരുന്നു. ഈ കുട്ടിയുടെ സഹോദരിയും പീഡിപ്പിക്കപ്പെട്ടിരുന്നു. പീഡനസംഭവങ്ങളിൽ റംസീന ഇടനിലക്കാരിയായി നിന്നുവെന്നാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.