തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം വിവരം നൽകാത്തതിന് വിജിലൻസ് ഡയറക്ടറേറ്റിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഒാഫിസർ എ. ശ്രീകുമാരിയിൽനിന്ന് 2000 രൂപ പിഴ ഇൗടാക്കാൻ മുഖ്യ വിവരാവകാശ കമീഷണർ വിൻസൻ എം. പോൾ ഉത്തരവിട്ടു. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം ചീഫ് എൻജിനീയർ എം. പെണ്ണമ്മക്കെതിരെ വിജിലൻസ് നടത്തുന്ന അന്വേഷണങ്ങൾ സംബന്ധിച്ച് േജാമോൻ പുത്തൻപുരയ്ക്കൽ നൽകിയ അപേക്ഷയിൽ വിജിലൻസ് വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലാത്തതിനാലും ജോലിത്തിരക്കുമൂലം വീഴ്ച സംഭവിച്ചതാണെന്നുമുള്ള വിശദീകരണം തള്ളിക്കൊണ്ടാണ് വിവരാവകാശ കമീഷൻ പിഴചുമത്തിയത്. സമാനമായ കേസിൽ ഇതേ പബ്ലിക് ഇൻഫർമേഷൻ ഒാഫിസറെ കഴിഞ്ഞമാസം വിവരാവകാശ കമീഷൻ മൂവായിരം രൂപ പിഴ ചുമത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.