തിരുവനന്തപുരം: ഹരിതകേരള സന്ദേശങ്ങള്‍ ഫലപ്രദമായി ജനങ്ങളിലത്തെിക്കാന്‍ ജില്ലഭരണകൂടം കുട്ടിക്കൂട്ടങ്ങളുടെ കൂട്ടുതേടുന്നു. ചെറിയൊരു പ്രദേശമോ ജലാശയമോ പാര്‍ക്കോ കടല്‍ത്തീരഭാഗമോ ദത്തെടുത്ത് പരിപാലിക്കാമെന്നുള്ള ആശയം കലക്ടര്‍ എസ്. വെങ്കടേസപതിയും സബ്കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും പങ്കുവെച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇതിനായി എന്‍.സി.സി, എന്‍.എസ്.എസ്, സ്റ്റുഡന്‍റ് പോലീസ് കാഡറ്റ് എന്നിവരുടെ പ്രതിനിധികളുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തു. ഒരു സ്ഥാപനത്തിലെ കുട്ടികള്‍ മാത്രമായോ രണ്ടോ അതിലധികമോ സ്കൂളുകളോ കോളജുകളോ ചേര്‍ന്ന് പൊതുഇടങ്ങളോ ജലസ്രോതസ്സുകളോ ഏറ്റെടുത്ത് സംരക്ഷിക്കുന്നതാണ് പദ്ധതി. ഡി.ടി.പി.സിയുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കുക. കുട്ടികളില്‍ നിന്ന് അംബാസഡര്‍മാരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കും. സ്ഥലപരിമിതികളെ മറികടക്കുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പോലുള്ള നൂതനരീതികള്‍ പരിശീലിക്കുന്നതിനും അത് മറ്റുള്ളവരിലേക്ക് പകര്‍ന്നുനല്‍കുന്നതിനുമുള്ള അവസരങ്ങളൊരുക്കും. ഡി.ടി.പി.സി സെക്രട്ടറി പ്രശാന്ത,് വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ എന്‍.സി.സി, എന്‍.എസ്.എസ്, എസ്. പി.സി കോഓഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാനത്ത് നടന്ന 15,000 ഹരിതകേരള പ്രവൃത്തികളില്‍ 3500 എണ്ണം ചെയ്ത് തലസ്ഥാനജില്ല അഭിമാനനേട്ടം കൈവരിച്ചെന്നും കലക്ടര്‍ പറഞ്ഞു. എന്‍.സി.സി, എന്‍.എസ്.എസ് തുടങ്ങിയവയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ മണ്ണ്, ജലസംരക്ഷണം, ശുചീകരണം, ഹരിതവത്കരണം തുടങ്ങിയ പ്രവൃത്തികള്‍ ചെയ്യുന്നുണ്ടെങ്കിലും അവയൊന്നും ഹരിതകേരളമിഷന്‍െറ ഭാഗമായി ഇടം പിടിച്ചില്ല. കുട്ടികള്‍ ഈ മിഷന്‍െറ ഭാഗമായി മാറണമെന്നും അവരിലൂടെ ഹരിതകേരള സന്ദേശങ്ങള്‍ മികച്ചരീതിയില്‍ മുതിര്‍ന്നവരിലത്തെിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂളുകളുടെയോ കോളജിന്‍െറയോ പരിസരപ്രദേശങ്ങളിലെ പ്രദേശം തെരഞ്ഞെടുത്ത് അവിടത്തെ ശുചിത്വം, ഹരിതാഭമാക്കല്‍, ബോധവത്കരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം, പ്ളാസ്റ്റിക് രഹിതമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ചുമതല ബന്ധപ്പെട്ട സ്ഥാപനവും കുട്ടികളും ഏറ്റെടുക്കണം. ഹരിതനഗരം എന്ന ആശയം അതിന്‍െറ ശരിയായ തലത്തില്‍ തലസ്ഥാനനഗരത്തില്‍ നടപ്പാക്കണമെന്നും നിലവിലുള്ള പച്ചപ്പെങ്കിലും നഷ്ടപ്പെടാതെ നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ബോധവത്കരണത്തിലൂടെ ശീലവത്കരണമാണ് ലക്ഷ്യമിടുന്നതെന്ന് സബ്കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. തുടര്‍ചലനങ്ങള്‍ സൃഷ്ടിക്കാനും സുസ്ഥിരമായ മാറ്റത്തിനും അതിലൂടെ മാത്രമേ സാധ്യമാവൂ എന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.