കല്ലമ്പലം: സി.പി.എം വര്‍ക്കല ഏരിയ സെക്രട്ടറി അഡ്വ. എ. ഷാജഹാന്‍െറ കാര്‍ അക്രമിസംഘം അടിച്ചുതകര്‍ത്തു. വീടിനുനേരെയും കല്ളേറുണ്ടായി. ശനിയാഴ്ച രാത്രി 12 ഓടെയായിരുന്നു ബൈക്കുകളിലത്തെിയ സംഘം പോര്‍ച്ചില്‍ നിര്‍ത്തിയിരുന്ന കാറിന്‍െറ ചില്ലും മറ്റും അടിച്ചുതകര്‍ത്തത്. അക്രമത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. കഴിഞ്ഞദിവസം ഞെക്കാട് സ്കൂളിനുസമീപം എ.ബി.വി.പിയുടെ കൊടിമരം തകര്‍ത്തതുമായി ബന്ധപ്പെട്ടുണ്ടായ സംഘട്ടനത്തിന്‍െറ പേരില്‍ ശനിയാഴ്ച കല്ലമ്പലം മേഖലയില്‍ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഹര്‍ത്താല്‍ദിനത്തില്‍ കല്ലമ്പലം ജങ്ഷനിലും മറ്റും സ്ഥാപിച്ചിരുന്ന സി.പി.എംഫ്ളക്സുകളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എ. സമ്പത്ത് എം.പി, എം.എല്‍.എമാരായ അഡ്വ. വി. ജോയി, ബി. സത്യന്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പ്രതിഷേധയോഗം ഡോ. എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു. കോലിയക്കോട് കൃഷ്ണന്‍നായര്‍, ആനാവൂര്‍ നാഗപ്പന്‍, ബി.പി. മുരളി, മടവൂര്‍ അനില്‍, അഡ്വ. രാജു, താജുദ്ദീന്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.