തട്ടുപാലത്ത് ബസ് ബേ യാഥാര്‍ഥ്യമായി; അപകടങ്ങള്‍ കുറയും

കല്ലമ്പലം: ദേശീയപാതയിലെ തട്ടുപാലം ജങ്ഷനിലെ നിരന്തര അപകടങ്ങള്‍ക്ക് വിരാമമാകുന്ന തരത്തില്‍ ബസ് ബേ യാഥാര്‍ഥ്യമായി. അപകടങ്ങള്‍ നിത്യസംഭവമായിരുന്ന തട്ടുപാലം ജങ്ഷനില്‍ നാട്ടുകാരുടെ പതിറ്റാണ്ടുകള്‍ നീണ്ട ആവശ്യമാണ് ദേശീയപാത അധികൃതര്‍ യാഥാര്‍ഥ്യമാക്കിയത്. ദേശീയപാതയിലെ കൊല്ലം ഭാഗത്തുനിന്നുള്ള സ്വാഭാവിക ഇറക്കവും തട്ടുപാലം പള്ളിക്കല്‍ റോഡ് ദേശീയപാതയില്‍ മുട്ടുന്ന ഭാഗത്തെ കുത്തിറക്കവും മൂലം പലപ്പോഴും വാഹനങ്ങള്‍ കൂട്ടിമുട്ടുന്ന അവസ്ഥയായിരുന്നു. കല്ലമ്പലം ഭാഗത്തേക്കുള്ള ബസുകള്‍ റോഡിന്‍െറ പകുതിയും കൈയേറി നിര്‍ത്തി ആളെ ഇറക്കുകയും കയറ്റുകയും ചെയ്തിരുന്നതുമൂലം വാഹനങ്ങള്‍ക്ക് പരസ്പരം കാണാനാവാത്തതാണ് അപകടങ്ങള്‍ അധികരിക്കാന്‍ കാരണമായിരുന്നത്. ബസ് ബേ നിലവില്‍ വന്നതോടെ അപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.