തിരുവനന്തപുരം: കോർപറേഷനുകളിലെയും മുനിസിപ്പാലിറ്റികളിെലയും കണ്ടിജൻറ് ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇവരുടെ ശമ്പളം നേരത്തെ പരിഷ്കരിച്ചിരുന്നു. * ബിവറേജസ് കോര്‍പറേഷെൻറ ചില്ലറ വില്‍പന ശാലകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഹെൽപര്‍- സെയില്‍സ്മാന്‍ തസ്തികയില്‍ 300 പേരെ എംേപ്ലായ്മെൻറ് എക്സ്ചേഞ്ച് വഴി നിയമിക്കും. *രണ്ടാം ലോകമഹായുദ്ധ സേനാനികള്‍ക്ക് പ്രതിമാസം നല്‍കുന്ന സാമ്പത്തികസഹായം 4000 രൂപയില്‍നിന്ന് 6000 രൂപയായും യുദ്ധസേനാനികളുടെ വിധവകള്‍ക്കുള്ള പ്രതിമാസസഹായം 2500 രൂപയില്‍നിന്ന് 6000 രൂപയായും വർധിപ്പിക്കും. *ഇന്‍ഫര്‍മേഷന്‍ കേരള മിഷെൻറ പുനരുദ്ധാരണവും ശമ്പളപരിഷ്കരണവും സംബന്ധിച്ച ശിപാര്‍ശകള്‍ ധനവകുപ്പിെൻറ നിബന്ധനകള്‍ക്ക് വിധേയമായി നടപ്പാക്കാന്‍ തീരുമാനിച്ചു. * കേരള ഹൈകോടതിയില്‍ വിജിലന്‍സ് കേസ് നടത്തുന്നതിന് സ്പെഷല്‍ ഗവണ്‍മെൻറ് പ്ലീഡറായി എ. രാജേഷിനെ (കളമശ്ശേരി) നിയമിക്കും. * സുല്‍ത്താന്‍ ബത്തേരി ഗവ. താലൂക്ക് ആശുപത്രിയില്‍ പബ്ലിക്‍ ഹെല്‍ത്ത് ലാബ് സജ്ജമാക്കുന്നതിന് 10 തസ്തികകള്‍ സൃഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.