വീണ്ടും പുലിയിറങ്ങി; വളർത്തുനായയെ െകാണ്ടുപോയി

പത്തനാപുരം: നടുവത്തുമൂഴി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ പാടം തട്ടാക്കുടിയിലും പൂമരുതിക്കുഴിയിലും വീണ്ടും പുലിയിറങ്ങി. തട്ടാക്കുടി തെക്കേപ്പറമ്പിൽ തങ്കപ്പെൻറ വീട്ടിലെ വളർത്തുനായയെ പുലി പിടിച്ചുകൊണ്ടുപോയി. കഴിഞ്ഞ ഒരുമാസത്തിനിടെ രണ്ടാംതവണയാണ് ഇവിടെ പുലിയിറങ്ങുന്നത്. രണ്ടാഴ്ച മുമ്പ് പൂമരുതിക്കുഴിയിൽ പുലിയിറങ്ങി രണ്ടു വളർത്തുനായ്ക്കളെ കൊന്നിരുന്നു. ഇതേതുടർന്ന് വനംവകുപ്പ് പ്രദേശത്ത് കൂടും സ്ഥാപിച്ചു. ജനവാസ മേഖലയിൽ അടിക്കടി പുലിയിറങ്ങുന്നത് തുടർക്കഥയാകുമ്പോൾ ഭീതിയിലാണ് മലയോര വാസികൾ. മൂന്നുമാസം മുമ്പ് പത്തനാപുരം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ പാടം ഇരുട്ടുതറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയിരുന്നു. വനാതിര്‍ത്തിയിലെ കടുവാമൂല, ഇരുട്ടുതറ, കൈതകെട്ട്, ഇരുട്ടീറ, കടശ്ശേരി തുടങ്ങിയ ഗ്രാമങ്ങളിലും പുലിശല്യം രൂക്ഷമാണ്. പല ഭാഗങ്ങളില്‍െവച്ചും നിരവധിപേരാണ് രാത്രിയും പകലും പുലിയെ കണ്ടത്. കാട്ടുമൃഗങ്ങളുടെ ശല്യംകാരണം രക്ഷിതാക്കള്‍ ഭയന്നാണ് കുട്ടികളെ പുറത്തിറക്കുന്നതും സ്കൂളില്‍ വിടുന്നതും. അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.