കാട്ടാക്കട: മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ പ്രസിഡൻറ് കുമാരി മായ വൈസ്പ്രസിഡൻറ് മുരളീധരന് എന്നിവര്‍ക്കെതിരെ കോണ്‍ഗ്രസ്- ഇടതുമുന്നണി അംഗങ്ങള്‍ ചേര്‍ന്ന് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. എൽ.ഡി.എഫിലെ അഞ്ച് അംഗങ്ങളും രണ്ട് കോൺഗ്രസ് അംഗങ്ങളും ചേർന്നാണ് ബി.ജെ.പി ഭരണമുന്നണിക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. വ്യാഴാഴ്ച നടന്ന അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്തപ്പോള്‍ 21 അംഗ ഭരണ സമിതിയിൽ ബി.ജെ.പിക്ക് എട്ടും പ്രമേയത്തെ അനുകൂലിച്ച് 13ഉംപേര് വോട്ട് ചെയ്തു. സ്വജനപക്ഷപാതവും അഴിമതിയും ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി നേതൃത്വത്തിലെ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ അവിശ്വാസ നോട്ടീസ് നൽകിയത്. പ്രസിഡൻറ് കുമാരി മായക്കെതിരെ തൂങ്ങാംപാറ വാർഡിലെ കോൺഗ്രസ് അംഗം അഷറഫും വൈസ് പ്രസിഡൻറ് മുരളീധരനെതിരെ കരിങ്ങൽ വാർഡ് മെംബര്‍ സി.പി.എമ്മിലെ ജോയിയുമാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. പഞ്ചായത്ത് ഭരണ നേതൃത്വത്തിെൻറ അനാസ്ഥ കാരണം തൊഴിലുറപ്പ് പദ്ധതിയിൽ 2016 വർഷത്തിൽ നാല് കോടിയോളം നഷ്ടപ്പെടുത്തി, കടുത്ത വരൾച്ചയിലും ജനങ്ങൾക്ക് ടാങ്കർ ലോറികളിൽ കുടിവെള്ളമെത്തിക്കാൻ നടപടി സ്വീകരിച്ചില്ല, പഞ്ചായത്ത് ഭൂമി സ്വകാര്യ വ്യക്തികൾ ൈകയേറിയപ്പോൾ വൻ തുകകൾ കൈക്കൂലി വാങ്ങി ൈകയേറ്റക്കാർക്ക് കൂട്ടു നിന്നു തുടങ്ങിയ നിരവധി കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. 21 അംഗപഞ്ചായത്ത് ഭരണ സമിതിയിൽ ബി.ജെ.പിക്കും കോൺഗ്രസിനും എട്ട് അംഗങ്ങള്‍ വീതവും എൽ.ഡി.എഫില്‍ അഞ്ചും അംഗങ്ങളാണുള്ളത്. പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് വിട്ടുനിന്നപ്പോൾ എട്ടു വോട്ടുകൾ വീതം ബി.ജെ.പിക്കും കോൺഗ്രസിനും ലഭിക്കുകയും നറുക്കെടുപ്പിലൂടെ ബി.ജെ.പി പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ ലഭിക്കുകയുമായിരുന്നു. അവിശ്വാസത്തെ അനുകൂലിക്കില്ലെന്ന് ചില കോണ്‍ഗ്രസ് അംഗങ്ങള്‍ നിലപാടെടുത്തതിനെ തുടർന്ന് ഡി.സി.സി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.