ബ്ലേഡ്മാഫിയ വിളയാട്ടം

നെയ്യാറ്റിൻകര: ബ്ലേഡ്മാഫിയസംഘം വീട്ടിൽ കയറി ദമ്പതികളെ മർദിച്ചു. തിങ്കളാഴ്ച രാത്രി 7.30 നാണ് സംഭവം. പലിശപ്പണം നൽകാത്തതിനെ തുടർന്നാണ് ദമ്പതികളെ മർദിച്ചവശരാക്കിയത്. നെയ്യാറ്റിൻകര കവളാകുളത്ത് വാടകക്ക് താമസിക്കുന്ന അനിൽകുമാർ (42), ഭാര്യ ശ്രീജ(38), മകൾ അനുശ്രീ (ഒമ്പത്)എന്നിവരെ മർദിച്ചതായാണ് നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയത്. ആറുവർഷം മുമ്പാണ് അനിൽകുമാർ മണലിവിള സ്വദേശി വിമൽകുമാറിൽ നിന്ന് പിതാവിെൻറ ചികിത്സക്ക് വേണ്ടി ഒരു ലക്ഷം രൂപ പലിശക്ക് വാങ്ങിയത്. പലിശയുൾപ്പടെ 75,000 രൂപ ഇതിനോടകം കൊടുത്തുതീർത്തു. ബാക്കിതുക പലിശ സഹിതം ഉടൻ നൽകണമെന്ന് കഴിഞ്ഞയാഴ്ച വീട്ടിലെത്തി ഭീഷണിപ്പെടുത്തി. തുടർന്ന് വീണ്ടും തിങ്കളാഴ്ച രാത്രി വീട്ടിലെത്തി അനിലിെൻറ ഭാര്യയോട് മോശമായി സംസാരിക്കുകയും അനിലിനെയും മകളെയും മർദിക്കുകയും െചയ്തെന്നാണ് പരാതി. മകളെ മെബൈൽ െകാണ്ട് നെഞ്ചിൽ ഇടിെച്ചന്നും പരാതിയിലുണ്ട്. വീട്ടുപകരണങ്ങളും നശിപ്പിച്ചു. മർദനമേറ്റവർ നെയ്യാറ്റിൻകര ജില്ല ജനറൽ ആശുത്രിയിൽ ചികിത്സ തേടി. പ്രതികൾക്കായി നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾ ഉടൻ വലയിലാകുമെന്ന് പൊലീസ് പറഞ്ഞു. നേരത്തേ ഒാപറേഷൻ കുബേരയിൽ അറസ്റ്റിലായതാണ് വിമൽകുമാർ. എന്നാൽ, ഉന്നതെപാലീസ് ഉേദ്യാഗസ്ഥരുമായുള്ള ബന്ധം മൂലം രക്ഷപ്പെെട്ടന്നാണ് ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.