സുല്‍ത്താന്‍ ബത്തേരി: പണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ആടുകച്ചവടക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ പ്രതികളായ ആറു പേര്‍ പൊലീസില്‍ കീഴടങ്ങി. ബത്തേരി കല്ലുവയല്‍ സ്വദേശി അബ്ദുല്‍ നാസറിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തിലെ പ്രതികളാണ് കീഴടങ്ങിയത്. കരുവള്ളികുന്ന് സ്വദേശി ഷാജഹാന്‍, മൂലങ്കാവ് സ്വദേശികളായ ഷൈജു പൗലോസ്, മുസാഫര്‍, മലപ്പുറം പൂക്കോട്ടൂര്‍ വള്ളുവന്‍പുറം മുസ്തഫ, ബത്തേരി കരുവള്ളികുന്ന് സ്വദേശി റാഷി ബാബു, കുന്നംകുളം കൊമ്പനൂര്‍ സ്വദേശി സജീര്‍ എന്നിവരാണ് ചൊവ്വാഴ്ച ബത്തേരി എസ്.ഐക്കു മുമ്പാകെ കീഴടങ്ങിയത്. ഒക്ടോബര്‍ 18നാണ് കേസിനാസ്പദമായ സംഭവം. അബ്ദുല്‍ നാസറിനെ പങ്കുകാരനായ ഷാജഹാനും കൂട്ടാളികളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നാണ് കേസ്. സംഭവത്തിനുശേഷം സംഘം ഒളിവില്‍ പോയി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതോടെയാണ് പൊലീസില്‍ കീഴടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.