മഴ തുറമുഖ നിര്‍മാണത്തെയും ബാധിച്ചു

വിഴിഞ്ഞം: വേനല്‍മഴ തുടക്കത്തില്‍തന്നെ ബാധ്യത വരുത്തിയതോടെ വരും ദിവസങ്ങളില്‍ മഴയെ എങ്ങനെ പ്രതിരോധിക്കാമെന്ന ചിന്തയിലാണ് അദാനി പോര്‍ട്സ് അധികൃതര്‍. മഴയോടൊപ്പം കടല്‍ക്ഷോഭവും രൂക്ഷമായത്തോടെ കടല്‍ കുഴിച്ചെടുത്ത മണ്ണുപയോഗിച്ച് 600 മീറ്റര്‍ നീളത്തിലും 200 മീറ്റര്‍ വീതിയിലും നിര്‍മിച്ച മണ്‍തിട്ടയുടെ പല ഭാഗങ്ങളും ഒലിച്ചുപോയി. മണ്ണ് ഒലിച്ചുപോകാതിരിക്കാന്‍ ഭീമന്‍ മണല്‍ച്ചാക്കുകള്‍ നിരത്തി താല്‍ക്കാലിക തട ഒരുക്കിയിരുന്നെങ്കിലും തിരയടിയില്‍ ചാക്കുകള്‍ കടലെടുത്തു. പുലിമുട്ട് സ്ഥാപിക്കാന്‍ തുറമുഖം ആരംഭിക്കുന്ന സ്ഥലത്ത് ഇട്ടിരുന്ന കരിങ്കല്ലുകളും കടലെടുത്തു. വെള്ളം പോകാന്‍ മതിയായ സംവിധാനം ഒരുക്കാത്തതിനാല്‍ തുറമുഖ റോഡ് രണ്ടിടങ്ങളില്‍ തകര്‍ന്നു. ഇത് പുനര്‍നിര്‍മിക്കണമെങ്കില്‍ ലക്ഷങ്ങള്‍ ചെലവാകും. തിരയടി ശക്തമായതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്കുമുമ്പ് തുറമുഖ പദ്ധതിയുടെ ഡ്രെഡ്ജിങ് നിര്‍ത്തിവെച്ചിരുന്നു. വേനല്‍ മഴ അവസാനിച്ച് കടല്‍ ശാന്തമായാല്‍ മാത്രമേ നിര്‍മാണംപുനരാരംഭിക്കാനാകൂ. രണ്ടു ദിവസത്തെ മഴയില്‍തന്നെ ഇത്രയും നാശനഷ്ടം വന്നതിനാല്‍ ജൂണ്‍ ആദ്യത്തോടെ എത്തുന്ന കാലവര്‍ഷത്തെ പ്രതിരോധിക്കാന്‍ തക്ക സംവിധാനങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് പോര്‍ട്ട്സ് അധികൃതര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.