പാങ്ങോട്: ഭരതന്നൂര്‍ പുളിക്കരക്കുന്ന് ലക്ഷംവീട് കോളനിയില്‍ സംഘം തിരിഞ്ഞ് ആക്രമണം നടത്തിയ സംഭവത്തില്‍ അഞ്ചുപേരെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂര്‍ തട്ടത്തുമല നെടുംപാറ സ്വദേശികളായ സുജീഷ് (25), രാജീവ് (37), രതീഷ് (31), പുളിക്കരക്കുന്ന് ലക്ഷം വീട് കോളനിയില്‍ അനില്‍കുമാര്‍ (48), ഭരതന്നൂര്‍ അംബേദ്കര്‍ കോളനിയില്‍ ബൈജു (36) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയവരാണ് സംഘര്‍ഷത്തിലേര്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ സ്ത്രീകളുള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. തട്ടത്തുമല, കിളിമാനൂര്‍ ഭാഗത്തുനിന്ന് വന്നവര്‍ പുളിക്കരയിലെ ചില പ്രദേശവാസികളുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് സംഘം തിരിഞ്ഞ് നടത്തിയ ആക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. രണ്ട് ഓട്ടോ അടിച്ചുതകര്‍ത്തു. ഒരുമണിക്കൂറോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പൊലീസത്തെിയാണ് സ്ഥിതിഗതി ശാന്തമാക്കിയത്. പാങ്ങോട് എസ്.ഐ പി.ഹരിലാലിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതികളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.