കാട്ടാക്കട: കള്ളുഷാപ്പില്‍ എക്സൈസ് കമീഷണര്‍ ഋഷിരാജ്സിങ്ങിന്‍െറ മിന്നല്‍ പരിശോധന. 30 ലിറ്റര്‍ പഴകിയ കള്ള് പിടിച്ചെടുത്തു. രണ്ടുപേര്‍ അറസ്റ്റില്‍. ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് കാട്ടാക്കട അഞ്ചുതെങ്ങിന്മൂടിന് സമീപം പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പില്‍ എക്സൈസ് കമീഷണര്‍ ഋഷിരാജ്സിങ് മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ 48 മണിക്കൂര്‍ പഴക്കമുള്ള 30 ലിറ്റര്‍ തെങ്ങിന്‍കള്ള് പിടിച്ചെടുത്തു. തുടര്‍ന്ന് എക്സൈസ് കമീഷണര്‍ തന്നെ കാട്ടാക്കട എക്സൈസ് ഓഫിസില്‍ വിളിച്ച് ഉദ്യോഗസ്ഥരോട് കള്ളുഷാപ്പില്‍ എത്താന്‍ ആവശ്യപ്പെട്ടു. കാട്ടാക്കട എക്സൈസ്റെയ്ഞ്ച് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ കള്ളുഷാപ്പില്‍ എത്തിയപ്പോള്‍ എക്സൈസ് കമീഷണര്‍ ഋഷിരാജ്സിങ്ങിനെ കണ്ട് അന്തം വിട്ടു. എക്സൈസ് കമീഷണര്‍ ഉടന്‍തന്നെ പഴകിയ കള്ള് സൂക്ഷിച്ചതിന് ഷാപ്പ് കരാറുകാരന്‍െറയും വില്‍പനക്കാരന്‍െറയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും അറസ്റ്റ് ചെയ്യാനും നിര്‍ദേശം നല്‍കി. ഷാപ്പ് കരാറുകാരന്‍ സതീഷ് കുമാര്‍, വില്‍പനക്കാരന്‍ പ്രഭാകരന്‍ നായര്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.