വീടുകയറി ആക്രമണം: പ്രതി 25 വര്‍ഷത്തിനുശേഷം പിടിയില്‍

തിരുവനന്തപുരം: വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതി 25 വര്‍ഷത്തിനുശേഷം പിടിയില്‍. ബാര്‍ട്ടന്‍ഹില്‍ കോളനി സ്വദേശി ജോയിയാണ് (50) മ്യൂസിയം പൊലീസിന്‍െറ പിടിയിലായത്. നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടകളായിരുന്ന വയറന്‍ സെല്‍വന്‍, ഓട്ടോ രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ കുന്നുകുഴി സ്വദേശി വേണുവിന്‍െറ വീട്ടില്‍ ബോംബെറിഞ്ഞ ശേഷം ആക്രമണം നടത്തിയ കേസിലെ പ്രതിയാണ്. സംഭവത്തില്‍ 15 ഓളം പ്രതികളുണ്ടായിരുന്നു. ഇതില്‍ ജോയി ഒഴികെ എല്ലാവരെയും പിടികൂടിയിരുന്നു. നാടുവിട്ട ജോയി വര്‍ഷങ്ങള്‍ക്കുശേഷം തലസ്ഥാനത്തത്തെിയെന്ന രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് മ്യൂസിയം എസ്.ഐ ആര്‍.എസ്. ശ്രീകാന്തിന്‍െറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.