നെടുമങ്ങാട്: അരുവിക്കര ജലസംഭരണിയില്‍ അടിഞ്ഞ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ജലസംഭരണി വൃത്തിയാക്കുന്ന ആദ്യഘട്ട പ്രവൃത്തികള്‍ക്ക് 15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനീയര്‍ സമര്‍പ്പിച്ചതായി ശബരീനാഥന്‍ എം.എല്‍.എ അറിയിച്ചു. ജലസംഭരണിയിലെ പ്ളാസ്റ്റിക് മാലിന്യം, താമര വള്ളികള്‍, പായല്‍, കോരപ്പുല്ല് എന്നിവയുള്‍പ്പെടെ നീക്കുന്നതിനാണ് എസ്റ്റിമേറ്റ് സമര്‍പ്പിച്ചത്. ജല സംഭരണിയുടെ വൃത്തിയാക്കല്‍ പ്രവര്‍ത്തനങ്ങള്‍ മൂന്ന് ഘട്ടമായാണ് നടക്കുന്നത്. നേരത്തേ പ്ളാസ്റ്റിക് ഉള്‍പ്പെടെ ഉപരിതല മാലിന്യം നീക്കം ചെയ്യുന്നതിന് നാലു ലക്ഷം രൂപയുടെ എസ്റ്റിമേറ്റായിരുന്നു തയാറാക്കിയിരുന്നത്. ജലസംഭരണിയിലെ മാലിന്യപ്രശ്നം സംബന്ധിച്ച് കേരള സ്റ്റേറ്റ് മിനറല്‍ ഡിപ്പാര്‍ട്മെന്‍റ്് കോര്‍പറേഷന്‍ പഠനം നടത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.