ബാലരാമപുരം: മര്‍ദിച്ചതിന് പൊലീസില്‍ പരാതി നല്‍കിയതിന് വീടുകയറി ആക്രമണം നടത്തിയെന്ന കേസില്‍ പിതാവും മകനും അറസ്റ്റില്‍. ഐത്തിയൂര്‍ കരിക്കാട്ടുവിള പുത്തന്‍വീട്ടില്‍ ശശിധരന്‍ (55), മകന്‍ ഷൈജു (26) എന്നിവരെയാണ് ബാലരാമപുരം പൊലീസ് അറസ്റ്റുചെയ്തത്. ഈമാസം 15ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ബാലരാമപുരം സ്റ്റാന്‍ഡിലെ ഡ്രൈവറായ ഐത്തിയൂര്‍ മണ്ണാര്‍ക്കുന്ന് ഉണ്ണിയെ വീട്ടിലേക്ക് വരുമ്പോള്‍ വഴിയില്‍വെച്ച് പ്രതികള്‍ മര്‍ദിച്ചു. ഉണ്ണി പൊലീസില്‍ പരാതി നല്‍കി. ഇതിന്‍െറ പേരില്‍ പ്രതികള്‍ ഉണ്ണിയുടെ വീട്ടിലത്തെി വീണ്ടും ആക്രമിക്കുകയായിരുന്നു. വീട്ടിലെ ജനാലകള്‍ അടിച്ചുതകര്‍ക്കുകയും വീടിനുമുന്നില്‍ നിര്‍ത്തിയിരുന്ന കാറിന്‍െറ ചില്ല് തകര്‍ക്കുകയും ചെയ്തു. ശബ്ദം കേട്ട് പുറത്തിറങ്ങിയ ഉണ്ണിയുടെ ഭാര്യ ബിന്ദുവിനെ മര്‍ദിക്കുകയും രണ്ടരപ്പവന്‍െറ മാല പൊട്ടിച്ചെടുക്കുകയും ചെയ്തതായാണ് കേസ്. ഒളിവില്‍ കഴിഞ്ഞ പ്രതികളെ ബാലരാമപുരം എസ്.ഐ ടി.വിജയകുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.