തിരുവനന്തപുരം: കോര്‍പറേഷനില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന വാഴോട്ടുകോണത്ത് മുന്നണികള്‍ അണിയറ ഒരുക്കങ്ങള്‍ ആരംഭിച്ചു. സി.പി.എമ്മും കോണ്‍ഗ്രസും ബി.ജെ.പിയും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. അതേസമയം, മാര്‍ച്ച് അഞ്ചിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന വാഴോട്ടുകോണത്തെ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമീഷന്‍ പുറപ്പെടുവിക്കും. വാര്‍ഡ് കൗണ്‍സിലറായിരുന്ന സി.പി.എമ്മിന്‍െറ മൂന്നാംമൂട് വിക്രമന്‍െറ ആകസ്മിക മരണമാണ് ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് തലസ്ഥാനത്തെ വീണ്ടുമത്തെിച്ചത്.തെരഞ്ഞെടുപ്പിന്‍െറ പ്രാരംഭ ഒരുക്കങ്ങളുടെ ഭാഗമായി കരട് വോട്ടര്‍പട്ടിക തെരഞ്ഞെടുപ്പ് കമീഷന്‍ ഇതിനകം പ്രസിദ്ധീകരിക്കുകയും ഫെബ്രുവരി മൂന്നുവരെ വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കാനും ഒഴിവാക്കാനും അവസരം നല്‍കുകയും ചെയ്തു. മൂന്നാംമൂട് വിക്രമന്‍െറ കുടുംബത്തിനായി ശേഖരിച്ച കുടുംബസഹായവിതരണ ഫണ്ട് വിതരണം നടത്തി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് സി.പി.എം തിങ്കളാഴ്ച തുടക്കം കുറിച്ചു. 13.25 ലക്ഷം രൂപയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുടംബത്തിന് കൈമാറിയത്. കൂടാതെ, ജില്ലാകമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളും നടത്തി. വിക്രമന്‍െറ ഭാര്യ ഹെലന്‍ വിക്രമനെ വാഴോട്ടുകോണത്ത് മത്സരിപ്പിക്കാനാണ് തീരുമാനം. അതല്ളെങ്കില്‍ സി.പി.എം വാഴോട്ടുകോണം ബ്രാഞ്ച്കമ്മിറ്റി അംഗം ഗോപകുമാറിനെയോ വട്ടിയൂര്‍ക്കാവ് സര്‍വീസ് സഹ. ബാങ്ക് പ്രസിഡന്‍റ് ബാലചന്ദ്രന്‍ നായരെയോ മത്സരിപ്പിക്കാനാണ് സി.പി.എം തീരുമാനം. കോണ്‍ഗ്രസില്‍നിന്ന് മൂന്നാംമൂട് വിക്രമനെതിരെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആര്‍.കെ. സതീഷ്ചന്ദ്രന്‍തന്നെ മത്സരിക്കാനാണ് സാധ്യത. സതീഷ് ചന്ദ്രന്‍ പ്രചാരണവും ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എം.ആര്‍. രാജീവിനെ വീണ്ടും മത്സരിപ്പിക്കാന്‍ ബി.ജെ.പി നേതൃത്വം വിസമ്മതം അറിയിച്ചതായാണ് അറിയുന്നത്. ബി.ജെ.പി ഇവിടെ രണ്ടാംസ്ഥാനത്ത് വന്നുവെങ്കിലും രാജീവിനെ വീണ്ടും പരീക്ഷിക്കാന്‍ ആര്‍.എസ്.എസ് നേതൃത്വം ഇതുവരെ സമ്മതം മൂളിയിട്ടില്ല. അങ്ങനെയെങ്കില്‍ ബി.ജെ.പി ജില്ലാ നേതാവ് കൂടിയായ ശിവശങ്കരന്‍ നായരെ പരിഗണിക്കാനുള്ള സാധ്യത ഏറെയാണ്. ഉപതെരഞ്ഞെടുപ്പിനെ വലിയ പ്രതീക്ഷയോടെയാണ് മുന്നണികള്‍ സമീപിക്കുന്നത്. കോര്‍പറേഷനിലെ ഭരണമുന്നണിയായ എല്‍.ഡി.എഫിന് ഉപതെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്. 100 വാര്‍ഡുകളുള്ള തിരുവനന്തപുരം കോര്‍പറേഷനില്‍ കേവല ഭൂരിപക്ഷം ഇല്ലാതെ ഏറ്റവും വലിയ കക്ഷിയെന്നനിലയിലാണ് ഇടതുമുന്നണി ഭരണം നടത്തുന്നത്. 43 അംഗങ്ങളുടെ പിന്‍ബലമാണ് എല്‍.ഡി.എഫിനുള്ളത്. വിക്രമന്‍െറ മരണത്തോടെ അത് 42 ആയി. യു.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി 35 അംഗങ്ങളുള്ള ബി.ജെ.പി കോര്‍പറേഷനില്‍ നിര്‍ണായക ശക്തിയാണ്. യു.ഡി.എഫിനാകട്ടെ 21 അംഗങ്ങള്‍ മാത്രമേയുള്ളൂ. ഒരു മുന്നണിയുടേയും പിന്തുണയില്ലാതെ ശ്രീകാര്യത്തുനിന്ന് സ്വതന്ത്രയും തെരഞ്ഞെടുക്കപ്പെട്ടു. വാഴോട്ടുകാണത്തെ ഉപതെരഞ്ഞെടുപ്പിനെ ഈ കണക്കുകള്‍ മുന്നില്‍വെച്ചാവും മുന്നണികള്‍ സമീപിക്കുക. 755 വോട്ടിന് കഴിഞ്ഞ കോര്‍പറേഷന്‍ കൗണ്‍സിലിലെ ബി.ജെ.പി കൗണ്‍സിലര്‍ എം.ആര്‍. രാജീവിനെയാണ് വിക്രമന്‍ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റാണ് വിക്രമന്‍ പിടിച്ചെടുത്തത്. സി.പി.എമ്മിന്‍െറ കുത്തക സീറ്റായ വാഴോട്ടുകോണം കഴിഞ്ഞ കൗണ്‍സിലിലാണ് കോണ്‍ഗ്രസ് പിടിച്ചത്. അതാണ് വിക്രമനിലൂടെ സി.പി.എം വീണ്ടും തങ്ങളുടെ കരങ്ങളിലേക്ക് കൊണ്ടുവന്നത്. അതിനാല്‍ ഉപതെരഞ്ഞെടുപ്പ് സി.പി.എമ്മും ബി.ജെ.പിയും തമ്മിലാകുമെന്ന് അഭിപ്രായങ്ങള്‍ വന്നുകഴിഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് പരാജയം ഉള്‍ക്കൊണ്ട് വാഴോട്ടുകോണം പിടിക്കും എന്നുതന്നെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.