നെടുമങ്ങാട്: കാറിലത്തെിയ ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതി. പനവൂര്‍ ആട്ടുകാല്‍ മേടയില്‍ ജെ.പി. പ്രവീണാണ് നെടുമങ്ങാട് പൊലീസില്‍ പരാതി നല്‍കിയത്. ഞായറാഴ്ച വൈകീട്ട് ആറിന് നെടുമങ്ങാട് ബാങ്ക് ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന പ്രവീണിനെ കാറിലത്തെിയ നാലംഗസംഘം കഴുത്തില്‍ കത്തിവെച്ച് മുക്കോലയ്ക്കല്‍ കൈരളി സ്കൂളിന് സമീപം കൊണ്ടുപോയി മര്‍ദിക്കുകയും കൈവശമുണ്ടായിരുന്ന ഏഴായിരം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തതായും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നെടുമങ്ങാട് ജില്ലആശുപത്രിയില്‍ ചികിത്സയിലുള്ള പ്രവീണിന്‍െറ ചുണ്ടുകള്‍ക്കും വലതുകൈക്കും കഴുത്തിനും പരിക്കുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് നെടുമങ്ങാടിന് സമീപം യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഉള്‍പ്പെടെ കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.