കുളത്തൂപ്പുഴ: അന്തര്‍ സംസ്ഥാന പാത കടന്ന് ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം വീണ്ടുമത്തെി. മണിക്കൂറുകള്‍ പാതയില്‍ നിലയുറപ്പിച്ച കാട്ടാനകള്‍ പാതക്ക് എതിര്‍വശത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറി വളപ്പിലെയും റോഡുവക്കിലെയും വാഴകൃഷികള്‍ നശിപ്പിച്ചു. റോഡുവക്കില്‍ അടുത്തടുത്ത് വീടുകളും കുടിലുകളും ഉള്ള പ്രദേശത്ത് കാട്ടാനക്കൂട്ടം രാത്രിയില്‍ എത്തിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി തേക്കുംപറമ്പ് ജങ്ഷനിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനക്കൂട്ടമത്തെിയത്. മുപ്പതടിപാലത്തിനു സമീപത്തുകൂടി അന്തര്‍ സംസ്ഥാന പാതയിലേക്ക് കടന്ന കാട്ടാനക്കൂട്ടം എതിര്‍ വശത്തെ വാഴത്തോട്ടത്തിലേക്ക് കടക്കുകയായിരുന്നു. എട്ടോളം ആനകള്‍ മണിക്കൂറുകള്‍ വാഴത്തോട്ടത്തിനുള്ളില്‍ നിലയുറപ്പിച്ച് നാശം വരുത്തിയശേഷം തിരികെ മടങ്ങുമ്പോള്‍ റോഡുവക്കിലുണ്ടായിരുന്ന വാഴകള്‍ പിഴുതെടുത്ത് വനത്തിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.