കുടിവെള്ള പദ്ധതിക്കായി സ്ഥാപിച്ച ടാങ്ക് തകർന്നു

പഴഞ്ഞി: ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് മേേല പട്ടിത്തടത്ത് . ഇതോടെ പരിസരവാസിയുടെ കുടിവെള്ളം മുട്ടി. അയ്യായിരം ലിറ്റർ വെള്ളം സംഭരിക്കുന്ന ടാങ്കാണ് തകർന്നത്. ചൊവ്വാഴ്ച ടാങ്കിലേക്ക് വെള്ളം സംഭരിക്കുമ്പോഴായിരുന്നു സംഭവം. സംഭവ സമയത്ത് നാലായിരത്തോളം ലിറ്റർ വെള്ളം ഉണ്ടായിരുന്നുവെന്ന് കരുതുന്നു. ഉയർന്ന തറയിൽ നിന്ന് ടാങ്ക് പൊളിഞ്ഞുവീണതോടെ വെള്ളം സമീപ വീടുകളിലേക്കും റോഡിലുമായി കുത്തിയൊഴുകി. അഞ്ച് വർഷം മുമ്പാണ് 2,76,000 രൂപ െചലവഴിച്ച് കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്. ഇരുപതിലധികം വീട്ടുകാർ ഈ ടാങ്കിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ടാങ്കിന് 10 വർഷം ഗാരൻറിയുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് അൽപസമയം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് വാർഡ് മെമ്പറുടെ സാന്നിധ്യത്തിൽ വീടുകളിലേക്ക് ലോറി വെള്ളം എത്തിച്ചു. സംഭവ സമയത്ത് ആരും തന്നെ ടാങ്കിന് സമീപം ഉണ്ടാകാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.