തൃശൂർ: വീട് രജിസ്റ്റർ ചെയ്ത് തരാമെന്ന് പറഞ്ഞ് പണം വാങ്ങി വയോധികയെ പറ്റിച്ച ദമ്പതികൾക്ക് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. അധ്യാപികയായ ടി.എ. അൽഫോൻസയെയാണ് വെങ്ങിണിശ്ശേരി വിളക്കുംകാൽ പാണപറമ്പിൽ രതീഷും ഭാര്യ നമ്പിയത്ത് സംഗീതയും പതിനെട്ടര ലക്ഷം രൂപ വാങ്ങി പറ്റിച്ചത്. വസ്തുവിന്മേൽ ജപ്തിനടപടി ഉള്ള വിവരം മറച്ചുവെച്ചാണ് മുഴുവൻ രൂപയും ഇവർ കൈപ്പറ്റിയത്. തുടർന്ന് അൽഫോൻസ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചുവെങ്കിലും മുൻസിഫ് കോടതി ഇവർക്ക് ജാമ്യം നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.