യുവാവിെൻറ ആത്മഹത്യ: പ്രേരണക്കുറ്റത്തിന് ഒരാള്‍ അറസ്​റ്റില്‍

ഇരിങ്ങാലക്കുട: കൽപറമ്പിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രേരണക്കുറ്റത്തിന് ഒരാളെ അറസ്റ്റു ചെയ്തു. കൽപ്പറമ്പ് മുല്ലേങ്ങാട്ടു പറമ്പിൽ കൃഷ്ണകുമാറിനെയാണ് കഴിഞ്ഞ ദിവസം രാത്രി എസ്.ഐ കെ.എസ്. സുശാന്തും സംഘവും പിടികൂടിയത്. കഴിഞ്ഞ 20ന് കൽപറമ്പ് തീതായി ബേബിയുടെ തൂങ്ങി മരണത്തിൽ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് സമീപവാസികളായ ആറ് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആത്മഹത്യ ചെയ്ത ദിവസം ബേബിയെ പ്രതികൾ സംഘം ചേർന്ന് ആയുധങ്ങളുമായി വീട്ടിൽ കയറി മർദിച്ചിരുന്നു. ബേബിയും കൃഷ്ണകുമാറും തമ്മിലുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമായി പറയുന്നത്. ആക്രമണത്തിൽ ബേബിക്ക് പരുക്കേറ്റിരുന്നു. ഇതിൽ മനംനൊന്ത ഇയാൾ അന്നുതന്നെ അയൽവാസിയുടെ പറമ്പിലെ മരത്തിൽ കെട്ടിതൂങ്ങി മരിക്കുകയായിരുന്നു. ഒളിവിലുള്ള മറ്റു അഞ്ചു പേരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് ഇയാളുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ എം.കെ. സുരേഷ് കുമാറിന് പരാതി നൽകിയിരുന്നു. പ്രതിയെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തിൽ മുരുകേഷ് കടവത്ത്, മുഹമ്മദ് അഷറഫ്, എം.കെ. ഗോപി , ഇ.എസ്. ജീവൻ, അനൂപ് ലാലൻ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.