വധശ്രമം: പ്രതിക്ക് അഞ്ച് വർഷം തടവ്

ഇരിങ്ങാലക്കുട: വധശ്രമക്കേസ് പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 10,000 രൂപ പിഴയും. എടവിലങ്ങ് കാര സ്വദേശി കൈതക്കാട്ടിൽ പ്രതാപനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാര പാലയ്‌ക്കാപറമ്പിൽ സനീഷിനെയാണ് ഇരിങ്ങാലക്കുട അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2015 ജൂണിലായിരുന്നു സംഭവം. കാരയിലെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ടാക്സി ഓടുന്നത് സംബന്ധിച്ച വാക്കുതർക്കത്തെ തുടർന്നാണ് സനീഷ് പ്രതാപനെ കുത്തിയത്. കൊടുങ്ങല്ലൂർ എ.എസ്.െഎ ആയിരുന്ന എ. മുകുന്ദെൻറ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. വിചാരണ സമയത്ത് സാക്ഷികൾ കൂറുമാറിയിരുന്നു. എങ്കിലും സാഹചര്യ തെളിവുകളുടെയും പരാതിക്കാരെൻറ മൊഴിയുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.