വരുന്ന ശനിയും ഞായറും ട്രെയിൻ ഗതാഗതം തടസ്സപ്പെടും ഇന്നലെ തടസ്സപ്പെട്ടത്​ ആറ് മണിക്കൂർ

തൃശൂർ: പുതുക്കാടിനടുത്തുള്ള ചെറിയ റെയിൽവേ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അടുത്ത ശനി, ഞായർ ദിവസങ്ങളിൽ വടക്കോട്ടുള്ള െട്രയിൻ ഗതാഗതം തടസ്സപ്പെടും. ഇന്നലെ പാലത്തി​െൻറ ഒരു സ്പാൻ മാറ്റാൻ രാവിലെ 5.30 മുതൽ ഉച്ചക്ക് 12.30വരെ െട്രയിൻ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ആറ് മണിക്കൂറാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. അടുത്ത ശനി, ഞായർ ദിവസങ്ങളിൽ ബാക്കിയുള്ള രണ്ട് സ്പാനുകൾ കൂടി മാറ്റുന്നതിനായിട്ടാണ് െട്രയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് തൃശൂർ റെയിൽവേ സ്റ്റേഷൻ മാനേജർ കെ. ജയകുമാർ അറിയിച്ചു. ഇന്നലെ രാവിലെ ആറിന് എറണാകുളത്തുനിന്നും പുറപ്പെടുന്ന ഗുരുവായൂർ പാസഞ്ചറും, 6.45ന് ഗുരുവായൂരിൽനിന്നും പുറപ്പെടുന്ന എറണാകുളം പാസഞ്ചറും എറണാകുളത്തുനിന്നും 7.24ന് പുറപ്പെടുന്ന നിലമ്പൂർ എക്സ്പ്രസും നിലമ്പൂരിൽനിന്ന് പുറപ്പെടുന്ന എറണാകുളം പാസഞ്ചറും റദ്ദാക്കി. എറണാകുളത്ത്നിന്നും 6.45ന് പുറപ്പെടുന്ന കണ്ണൂർ ഇൻറർസിറ്റി തൃശൂരിൽനിന്നാണ്പുറപ്പെട്ടത്. തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്ന വേണാട് ഷൊർണൂർ എക്സ്പ്രസ് അങ്കമാലിയിൽ സർവിസ് അവസാനിപ്പിച്ചു. ഷൊർണൂരിൽനിന്ന് പുറപ്പെടേണ്ട വേണാട് അങ്കമാലിയിൽനിന്നാണ് പുറപ്പെട്ടത്. തിരുവനന്തപുരത്തുനിന്നുള്ള ജനശതാബ്ദി എക്സ്പ്രസ് കോഴിക്കോടിനു പകരം എറണാകുളത്ത് സർവിസ് അവസാനിപ്പിച്ചു. കോഴിക്കോടുനിന്നുള്ള തിരുവനന്തപുരം ജനശതാബ്ദി എറണാകുളത്തുനിന്നാണ് യാത്ര തുടങ്ങിയത്. പുനലൂരിൽനിന്നുള്ള പാലരുവി എക്സ്പ്രസ് പാലക്കാടിനു പകരം ആലുവയിൽ സർവിസ് അവസാനിപ്പിച്ചു. പാലക്കാടുനിന്നുള്ള പാലരുവി ആലുവയിൽനിന്നാണ് യാത്ര ആരംഭിച്ചത്. മറ്റു ദീർഘദൂര െട്രയിനുകൾ 45 മിനിറ്റ്, 80 മിനിറ്റ്, 120 മിനിറ്റ് എന്നിങ്ങനെ വൈകിയാണ് ഓടിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.