തൃശൂര്‍: രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന അര്‍ധ സൈനിക വിഭാഗമായ അസം റൈഫിള്‍സിനെ പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ െപടുത്തണമെന്ന് അസം റൈഫിള്‍സ് എക്‌സ് സര്‍വീസ്‌മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും ഉള്‍പ്പെടുന്ന ഇരട്ട നിയന്ത്രണത്തിലാണ് ഇപ്പോൾ അസം റൈഫിള്‍സ്. അതിനാൽ വിരമിച്ച സൈനികര്‍ക്ക് പങ്കാളിത്ത ആരോഗ്യപദ്ധതിയില്‍പോലും അംഗത്വം നേടാനാകുന്നില്ല. വിഷയത്തിൽ അസോസിയേഷന്‍ നല്‍കിയ കേസ് ഡല്‍ഹി ഹൈകോടതിയില്‍ നടക്കുകയാണ്. ഇരട്ട നിയന്ത്രണത്തിെൻറ കാര്യത്തില്‍ എടുത്ത തീരുമാനങ്ങളെ സംബന്ധിച്ച് കോടതി സര്‍ക്കാറിനോട് ആറ് ആഴ്ചക്കകം സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‍. അസോസിയേഷെൻറ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ശനിയാഴ്ച രാവിലെ 11ന് ഹോട്ടൽ എലൈറ്റ് ഇൻറർനാഷനലിൽ നടക്കും. ജനറല്‍ സെക്രട്ടറി വി. തുളസി നായർ, ട്രഷറര്‍ എം. ഹരിദാസ്, ഒ.ടി. ജോണ്‍, പി. മോഹനൻ, വി.പി. സുകുമാരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.