ചെന്ത്രാപ്പിന്നി: ചാമക്കാലയിൽ പാതയോരത്തെ വാട്ടർ അതോറിറ്റിയുടെ മാൻഹോൾ തുറന്ന് കിടക്കുന്നത് അപകടക്കെണിയാകുന്നു. ചാമക്കാല നാലും കൂടിയ സെൻററിന് പടിഞ്ഞാറ് ഭാഗത്താണ് തുറന്നിട്ട നിലയിലാണ് മാൻഹോൾ ഉള്ളത്. ഒരു വർഷം മുമ്പ് തുറന്ന് കിടന്നിരുന്ന ഇതിൽ വാഹനങ്ങൾ വീഴുന്നത് പതിവായതോടെ വാട്ടർ അതോറിറ്റി അധികൃതർ മണ്ണിട്ട് നികത്തിയിരുന്നു. റോഡരികിൽ കാന പണിതപ്പോൾ വെള്ളം ഒഴുകി പോകാൻ മണ്ണ് നീക്കം ചെയ്യുകയായിരുന്നെന്ന് വ്യാപാരികൾ പറഞ്ഞു. എന്നാൽ, കാന പണി പൂർത്തിയാക്കിയെങ്കിലും ഇതിന് മുകളിൽ സ്ലാബിടാൻ അധികൃതർ തയാറായില്ല. റോഡിെൻറ വീതി കുറഞ്ഞ ഭാഗത്താണ് കാനയും, സ്ലാബിടാത്ത മാൻഹോൾ കിടക്കുന്നത്. സ്ലാബിട്ട് നൽകാനുള്ള തുക വകയിരുത്തിയിട്ടില്ലെന്നാണ് അധികൃതരുടെ ഭാഷ്യം. എടത്തിരുത്തി പഞ്ചായത്തിൽ കാന നിർമാണത്തിൽ അഴിമതിയുണ്ടെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.