തൃശൂർ: രാജ്യത്താകമാനം ഇടതുപക്ഷ പാർട്ടികൾ കൂടുതൽ യോജിപ്പോടെയും ഐക്യത്തോടെയും പ്രവർത്തിക്കേണ്ട കാലമാണിതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള. സി.പി.എമ്മിെൻറയും സി.പി.ഐയുടെയും സി.പി.െഎ എം.എല്ലിെൻറയും പാർട്ടി കോൺഗ്രസുകൾ ഈ രാഷ്ട്രീയ നിലപാടാണ് വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സി.എം.പി പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് തേക്കിൻകാട് മൈതാനിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എമ്മും സി.എം.പിയും തമ്മിൽ ഇപ്പോഴുള്ള സൗഹൃദം കൂടുതലായുണ്ടാവേണ്ടതുണ്ടെന്നും പാർട്ടി കോൺഗ്രസിലെ ചർച്ചകൾ ഇത് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഇരുകൂട്ടരും തമ്മിൽ വിയോജിപ്പുയർന്നിട്ടുണ്ട്. രണ്ട് പക്ഷത്ത് നിന്ന് എതിർത്തിട്ടുമുണ്ട്. എം.വി. രാഘവൻ ജീവിച്ചിരിക്കെ തന്നെ ഒന്നിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിരുന്നു. അരവിന്ദാക്ഷെൻറ കാലത്തും അത് സജീവമായിരുന്നു. പാർട്ടിയിൽ ഒന്നിച്ചുണ്ടായിരുന്ന കാലത്ത് സമരത്തിൽ പങ്കെടുത്തതും പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റതും എസ്.ആർ.പി വിശദീകരിച്ചു. സി.എം.പിയുടെ പാർട്ടി കോൺഗ്രസിന് സി.പി.എം കേന്ദ്രകമ്മിറ്റിയുടെ അഭിവാദ്യം എസ്.ആർ.പി അറിയിച്ചു. പാട്യം രാജൻ അധ്യക്ഷത വഹിച്ചു. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കെ. രാധാകൃഷ്ണൻ, സി.എം.പി ജനറൽ സെക്രട്ടറി എം.കെ. കണ്ണൻ, എം.എച്ച്. ഷാരിയർ, ജി. സുഗുണൻ, ടി.സി.എച്ച്. വിജയൻ എന്നിവർ സംസാരിച്ചു. സി.എം.പിയുടെ കരുത്ത് പ്രകടമാക്കി ശക്തൻ സ്റ്റാൻഡിൽനിന്ന് നൂറ് കണക്കിനാളുകൾ പങ്കെടുത്ത പ്രകടനം നടന്നു. തിങ്കളാഴ്ച ടൗൺഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് ടാഗോർ സെൻറിനറി ഹാളിൽ നടക്കുന്ന 'വർഗീയ ഫാഷിസത്തിെൻറ കമ്യൂണിസ്റ്റ് ഇടതുപക്ഷ ബദൽ' എന്ന വിഷയത്തിലുള്ള സെമിനാറിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജനതാദൾ യു സംസ്ഥാന പ്രസിഡൻറ് എം.പി. വീരേന്ദ്രകുമാർ എം.പി എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.