ബി.എസ്.എൻ.എൽ 4^ജി ജൂണിൽ

ബി.എസ്.എൻ.എൽ 4-ജി ജൂണിൽ തൃശൂർ: ബി.എസ്.എൻ.എൽ മൊബൈൽ ഫോർ-ജി സേവനം ജൂൺ അവസാനേത്താടെ രാജ്യമാകെ ലഭ്യമാകും. ഇതിനായി കേന്ദ്ര സർക്കാർ 7,000 കോടി രൂപ അനുവദിക്കും. ബി.എസ്.എൻ.എൽ 5,500 കോടി രൂപയാണ് നീക്കിവെക്കുന്നത്. അടുത്തമാസം ഇക്കാര്യത്തിൽ അന്തിമ അനുമതിയാവും. മഹാനഗർ ടെലികോം നിഗം ലിമിറ്റഡിെൻറ നിയന്ത്രണത്തിലുള്ള ഡൽഹി, മുംബൈ നഗരങ്ങളിൽ ഒഴികെ ഫോർ-ജി വ്യാപിപ്പിക്കാനാണ് ശ്രമം. നിലവിൽ ബി.എസ്.എൻ.എൽ ഫോർ-ജി സേവനം ലഭിക്കുന്നത് കേരളത്തിലെ ഉടുമ്പൻചോലയിൽ മാത്രമാണ്. ഒഡിഷയിലും പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ ഫോർ-ജി വരും. പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എലിന് ഫോർ-ജി വിപുലമാക്കാൻ വേണ്ട അനുമതിയും പിന്തുണയും നൽകണമെന്ന് പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി കേന്ദ്ര സർക്കാറിനോട് ശിപാർശ ചെയ്തിട്ടുണ്ട്. സ്ഥാപനത്തിെൻറ നിലനിൽപ്പിനും മത്സരക്ഷമതക്കും ഇത് അത്യാവശ്യമാണെന്നും അല്ലാത്തപക്ഷം മൊബൈൽ സേവന രംഗത്തുനിന്ന് ബി.എസ്.എൻ.എൽ പിന്തള്ളപ്പെടുമെന്നും സ്റ്റാൻഡിങ് കമ്മിറ്റി സർക്കാറിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടെ 5-ജി സേവനം തുടങ്ങുന്നതിന് നോക്കിയ, ഇസഡ് ടിഇ എന്നീ കമ്പനികളുമായി ബി.എസ്.എൻ.എൽ ധാരണപത്രം ഒപ്പുവെച്ചു. ഫോർ-ജി വ്യാപിപ്പിക്കാനുള്ള കരാറും ഇൗ കമ്പനികൾക്കാണ്. അടുത്തവർഷം ഫൈവ്-ജി വരുമെന്നാണ് ബി.എസ്.എൻ.എല്ലിെൻറ പ്രതീക്ഷ. അടുത്ത ഒരു വർഷത്തിനിടക്ക് രാജ്യത്ത് ഒരു ലക്ഷം വൈഫൈ ഹോട്ട് സ്പോട്ട് സ്ഥാപിക്കാനും പദ്ധതിയുണ്ട്. ആകർഷകമായ താരിഫ് പ്ലാനുകളും മൊബൈൽ നമ്പർ േപാർട്ടബിലിറ്റിയും അടുത്തകാലത്ത് ബി.എസ്.എൻ.എല്ലിെൻറ സ്വീകാര്യത വർധിക്കാൻ സഹായിച്ചിട്ടുണ്ട്. മൊബൈൽ സേവന രംഗത്തുനിന്ന് പിന്മാറുന്ന എയർസെല്ലിെൻറ തമിഴ്നാട്ടിലെ 15 ലക്ഷത്തോളം ഉപഭോക്താക്കൾ ബി.എസ്.എൻ.എൽ കണക്ഷനിലേക്ക് മാറി. കേന്ദ്ര സർക്കാറിൽനിന്ന് വേണ്ടത്ര പിന്തുണ ഇല്ലാതിരുന്നിട്ടും ബി.എസ്.എൻ.എൽ നിലനിൽപ്പിനായി കടുത്ത പോരാട്ടത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.