ഗ്രാറ്റ്വിറ്റി നിഷേധത്തിനെതിരെ നടപടിയെടുക്കണം

തൃശൂർ: പിരിഞ്ഞു പോയ തൊഴിലാളികൾക്ക് രണ്ടു വർഷമായിട്ടും ഗ്രാറ്റ്വിറ്റി നൽകാത്ത ഹാരിസൺസ് മലയാളം കമ്പനിക്കെതിരെ സർക്കാർ കർശന നടപടിയെടുക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു. ഹാരിസൺസ് കമ്പനിയുടെ കാരികുളം ഗ്രൂപ് ഓഫിസിന് മുന്നിൽ സംയുക്ത സമരസമിതി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ജി. വാസുദേവൻ അധ്യക്ഷത വഹിച്ചു. വി.എസ്. പ്രിൻസ്, പി.ജി. മോഹനൻ, ടി.കെ. മുകുന്ദൻ, ആൻറണി കുറ്റൂക്കാരൻ, ഹൈദർ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.