വ്യാജ അപ്പീൽ: വൈശാഖ് കസ്റ്റഡിയിൽ

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വ്യാജ അപ്പീൽ നിർമിച്ച കേസിൽ നാലാംപ്രതി വൈശാഖിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. അഞ്ച് ദിവസമാണ് കസ്റ്റഡി കാലാവധി. കേസിൽ ആദ്യം അറസ്റ്റിലായവരെ ചോദ്യം ചെയ്തതിലും, രക്ഷിതാക്കളുടെ മൊഴിയിലുമാണ് വൈശാഖിനെ കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്. ഒളിവിലായിരുന്ന ഇയാൾ തിങ്കളാഴ്ചയാണ് കീഴടങ്ങിയത്. സതികുമാറാണ് സർട്ടിഫിക്കറ്റുകൾ കൈമാറിയിരുന്നതെന്നാണ് വൈശാഖ് നേരത്തെ പൊലീസിനോട് പറഞ്ഞത്. സതികുമാറിനെ രണ്ട് തവണ ചോദ്യം ചെയ്തെങ്കിലും മറ്റ് ചിലരാണ് സർട്ടിഫിക്കറ്റ് നൽകിയതെന്നാണ് പറഞ്ഞത്. ബാലാവകാശ കമീഷൻ ആസ്ഥാനത്തും, ഇൻറർനെറ്റ് കഫേ സെൻററുകളിലും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. അഞ്ചാംപ്രതി കോഴിക്കോട് സ്വദേശി മുനീർ ഒളിവിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.