തൃശൂര്‍: രാജ്യസഭ സീറ്റുവിവാദത്തെ ചുവടുപിടിച്ച് തൃശൂർ നഗരത്തിൽ നേതാക്കൾക്കെതിരെ പോസ്റ്റർ. സേവ് കോൺഗ്രസ് ഫോറത്തിെൻറ പേരിലുള്ള പോസ്റ്ററിൽ തെറ്റ് പറ്റിയെന്ന് ചാണ്ടിയും ചെന്നിത്തലയും ഹസനും പറയുമ്പോൾ തെറ്റിനെതിരെ പ്രതിഷേധിക്കുന്നവരെ പുറത്താക്കുന്നതെന്തിനെന്ന് പോസ്റ്ററിൽ ചോദിക്കുന്നു. എ.കെ. ആൻറണിക്കെതിരെ പ്രസ്താവന കൊടുത്ത യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടപടി വേണ്ടെന്ന് പറഞ്ഞ ആൻറണിയുടെ നിലപാടല്ലേ കോൺഗ്രസിെൻറ ജനാധിപത്യമെന്നും കള്ളൻമാർ ചോദ്യം ചെയ്യുന്നവരെ ഭയക്കുന്നുവെന്നും അവർക്ക് ആ പണി തന്നെ വീണ്ടും ചെയ്യണമെന്നും പറയുന്നു. കക്കാത്ത എ.കെ. ആൻറണിക്ക് പ്രസ്ഥാനത്തിെൻറ നന്മയാണ് ആവശ്യമെന്നും പോസ്റ്ററിലുണ്ട്. കഴിഞ്ഞ ദിവസം നാട്ടികയിൽ വി.എം. സുധീരനെ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടും പോസ്റ്ററുകൾ പതിച്ചിരുന്നു. ഡി.സി.സി ഓഫിസ് പരിസരം, കോർപറേഷൻ പരിസരം, പ്രസ്ക്ലബിന് സമീപം, രാമനിലയം എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.