തൃശൂര്‍: നഗരത്തിലെ ചുമട്ട് തൊഴിലാളികളുടെ കയറ്റിറക്ക് കൂലി തര്‍ക്കം പരിഹാരമായില്ല. 25 ശതമാനം കൂലി വർധിപ്പിക്കണമെന്ന നിലപാടിലാണ് തൊഴിലാളികൾ. എന്നാൽ ഈ തുക ഭീമമായ വർധനവാണെന്നും അംഗീകരിക്കാനാവില്ലെന്നുമുള്ള നിലപാടാണ് വ്യാപാരികൾക്ക്. ഇതോടെ ഡെപ്യൂട്ടി ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ വ്യാപാരി പ്രതിനിധികളും ചുമട്ടു തൊഴിലാളി സംയുക്ത സമരസമിതി നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. രണ്ട് ദിവസം മുമ്പ് അസി.ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നിരുന്നു. 26ന് ജില്ല ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ വീണ്ടും ചർച്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.