തൃശൂർ: ജില്ല കലക്ടറുടെ സ്റ്റോപ്പ് മെമ്മോയുടെ അടിസ്ഥാനത്തിൽ പ്രവർത്തനം നിർത്തിയ മണ്ണുത്തിയിലെ വൈദിക ശ്മശാനമായ മക്ബെലയുടെ വിഷയത്തിൽ ന്യൂനപക്ഷ കമീഷൻ അടിയന്തര റിപ്പോർട്ട് തേടി. മലിനീകരണം സൃഷ്ടിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് 110 വർഷം പഴക്കമുള്ള ശ്മശാനം അടച്ചുപൂട്ടിയത്. മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ തൃശൂരിൽ നടത്തിയ സിറ്റിങ്ങിൽ സംസ്ഥാന ന്യൂനപക്ഷ കമീഷൻ അംഗം മുഹമ്മദ് ഫൈസൽ ആവശ്യപ്പെട്ടു. മാനദണ്ഡങ്ങളൊന്നും പാലിക്കാെത കോഴിക്കോട് ജില്ലയിൽ ഒളവണ്ണ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പടക്കനിർമാണ ശാലയുടെ പ്രവർത്തനം നിർത്താനും നിർദേശം നൽകി. ജനവാസ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പടക്കശാലക്ക് സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പിയുടെ പരിധിയിലുള്ള പൊലീസ് സ്റ്റേഷനിൽ പ്രതിയെന്ന പേരിൽ ഫോട്ടോ പതിച്ച യുവാവിെൻറ ഫോട്ടോ പൊലീസ് സ്റ്റേഷനിൽ നിന്ന് എടുത്തുമാറ്റാനും കമീഷൻ ഇരിങ്ങാലക്കുട ഡിവൈ.എസ്.പിക്കു നിർദേശം നൽകി. നേരത്തെ ഉണ്ടായ കൊലക്കേസിൽ കോടതി വെറുതെവിട്ട വ്യക്തിയെയാണ് റൗഡി പട്ടികയിൽ അടക്കം ഉൾപ്പെടുത്തിയത്. ഇതിെൻറ അടിസ്ഥാനത്തിൽ ഇയാൾ നൽകിയ പരാതിയിലാണ് കമീഷൻ നടപടി. സിറ്റിങിൽ 56 പരാതികളാണ് ലഭിച്ചത്. നാല് പരാതികൾ അവസാനിപ്പിച്ചു. അടുത്ത സിറ്റിങ് ജൂലൈ 17ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.