തൃശൂർ: സംസ്ഥാനത്തെ 1371 കോടിയുടെ കിഫ്ബി പദ്ധതികളിൽ പുത്തൂർ സുവോളജിക്കൽ പാർക്കും ഉൾപ്പെടുത്തിയതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ഇതോടെ തൃശൂർ മൃഗശാലയിൽ നിലവിലുള്ള മൃഗങ്ങളെ മാറ്റാനുള്ള സൗകര്യമൊരുക്കാനാവും. ഒന്നാംഘട്ടത്തിൽ 160 കോടിയുടെ പ്രവൃത്തികളാണ് പൂർത്തീകരിക്കുക. സെൻട്രൽ പി.ഡബ്ല്യു.ഡിക്കാണ് നിർമാണച്ചുമതല. ആദ്യഘട്ടം 30 കോടി അനുവദിച്ചിരുന്നു. ഇതിൽ 10.29 കോടി കൈമാറി. കിഫ്ബിയിൽനിന്നും 113. 29 കോടി ലഭിച്ചതോടെ അതിവേഗതയിൽ പണി പൂർത്തീകരിക്കാനാവും. ആറിന് സുവോളജിക്കൽ പാർക്ക് ഹൈപവർകമ്മിറ്റി ചേർന്ന് തുടർപ്രവർത്തനം വിലയിരുത്തുമെന്ന് കെ. രാജൻ എം.എൽ.എ പറഞ്ഞു. പക്ഷികൾ, സിംഹവാലൻ കുരങ്ങ്, കരിംകുരങ്ങ്, കാട്ടുപോത്ത്, മിഥുൻ എന്നിവക്കായുള്ള കൂടുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.