തൃശൂർ: മലയോര ൈഹവേയുടെ റൂട്ട് മാറ്റവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പാലിക്കാത്തതിന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കോടതിയലക്ഷ്യ േനാട്ടീസ് അയച്ചപ്പോൾ പരാതിക്കാർക്ക് ചർച്ചക്ക് ക്ഷണം. പരാതിക്കാരായ ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത്, കെ.പി. എൽദോസ്, സാലി തങ്കച്ചൻ എന്നിവരെയാണ് പൊതുമരാമത്ത് വകുപ്പ് ചർച്ചക്ക് ക്ഷണിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് സെക്രേട്ടറിയറ്റിൽ പൊതുമരാമത്ത് വകുപ്പിെൻറ ചേംബറിലാണ് ചർച്ച. മലയോര ഹൈവേ കടന്നു പോകുന്ന പാണഞ്ചേരി പഞ്ചായത്തിലെ പ്രദേശങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാർ മുമ്പ് സർക്കാറിനെ സമീപിച്ചത്. പാതയോര നിവാസികൾക്കോ നാടിനോ ഗുണമില്ലാത്ത രീതിയിലാണ് നിലവിൽ റൂട്ട് നിശ്ചയിച്ചിരിക്കുന്നതെന്നും അതിൽ മാറ്റം വേണമെന്നുമാണ് ആവശ്യം. സർക്കാറിൽനിന്ന് പ്രതികരണം ഇല്ലാതെ വന്നപ്പോൾ ഹൈകോടതിയെ സമീപിച്ചു. നാല് മാസത്തിനകം ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്ന് ൈഹേകാടതി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. അതും ചെവിക്കൊള്ളാതെ വന്നപ്പോഴാണ് ചീഫ് സെക്രട്ടറിക്ക് കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.