ചേർപ്പ്: വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ചേർപ്പിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് കൂടുതൽ കുടുംബങ്ങളെ മാറ്റി. ചേർപ്പ് ഗവ. ഹൈസ്കൂളിൽ പുതുതായി ദുരിതാശ്വാസ കേന്ദ്രം തുടങ്ങി. അഞ്ച് ക്യാമ്പുകളിലായി 700ൽ അധികം പേർ എത്തി. ക്യാമ്പുകളിൽ കഴിയുന്നവർക്ക് അടിയന്തരമായി സഹായങ്ങൾ എത്തിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. വിനോദ് ആവശ്യപ്പെട്ടു. പൊട്ടു ച്ചിറയിലെ ക്യാമ്പിൽ 24 കുടുംബങ്ങളിൽ നിന്ന് 92 പേർ കഴിയുന്നുണ്ട്. പനംകുളം ക്യമ്പിൽ 13 പേർ എത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർ പടിഞ്ഞാട്ടു മുറി സ്കൂളിലാണ്. 194 പേർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.