എറിയാട്: തീരമേഖലയിൽ മൂന്നുദിവസമായി തുടരുന്ന കടൽക്ഷോഭത്തിന് ശമനമായില്ല. കടലേറ്റത്തിെൻറ തീവ്രത കുറഞ്ഞെങ്കിലും ചൊവ്വാഴ്ചയും കടലോര മേഖലയിലെ വീടുകളിൽ വെള്ളം കയറി. അഴീക്കോട് സൂനാമി ദുരിതാശ്വാസ കേന്ദ്രത്തിലും എറിയാട് കേരള വർമ സ്കൂളിലെ ദുരിതാശ്വാസ കേന്ദ്രത്തിലുമായി താമസിപ്പിച്ചിട്ടുണ്ട്. എറിയാട് വില്ലേജിൽ 38ഉം അഴീക്കോട് ഇരുപതിലേറെയും വീടുകൾക്ക് നാശം സംഭവിച്ചു. 20ാം വാർഡിൽ പൊയ്ലുങ്ങൽ സുലൈമാെൻറ വീട് തകർന്നു. പ്രദേശം കടലേറ്റത്തിലും മഴയിലും വെള്ളക്കെട്ടിലായതിനാൽ കണക്കെടുപ്പ് പൂർണമായിട്ടില്ല. അഴീക്കോട് ഇബ്രാഹിം റോഡിൽ മരം വീണ് വൈദ്യുതി തൂൺ ഒടിഞ്ഞതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.