വൻകിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാൻ നടപടി വേണം -സി.എച്ച്. വെങ്കിടാചലം

തൃശൂർ: ബാങ്കുകളുടെ നിലനിൽപ്പിന് ഭീഷണിയായ വൻകിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാൻ നടപടി വേണമെന്ന് എ.ഐ.ബി.ഇ.എ ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കിടാചലം. കിട്ടാക്കടം തിരിച്ചുപിടിക്കാത്തതിനാൽ ലാഭവിഹിതം കാണിക്കാതെ ബാലൻസ്ഷീറ്റ് മാത്രമാണ് ബാങ്കുകൾ പുറത്തിറക്കിയതെന്ന് അദ്ദേഹം പറഞ്ഞു. കാത്തലിക്ക് സിറിയൻ ബാങ്ക് അസോസിയേഷൻ 18ാം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് ജീവനക്കാരുടെ സേവന വേതന കരാർ കാലാവധി തീർന്നിട്ടും ക്രിയാത്മക ചർച്ചകൾക്ക് തയ്യാറാകാത്ത മാനേജ്മ​െൻറ് നിലപാട് പ്രതിഷേധാർഹമാണെന്നും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും വെങ്കിടാചലം പറഞ്ഞു. കാത്തലിക് സിറിയൻ ബാങ്ക് എം.ഡി സി.വി.ആർ. രാജേന്ദ്രൻ മുഖ്യാതിഥിയായി. വിശ്വനാഥൻ, കെ.എസ്. കൃഷ്ണ, സി.ഡി. ജോസ്സൺ, അനിയൻ മാത്യു, മാത്യു ജോർജ് എന്നിവർ സംസാരിച്ചു. കാത്തിലക് സിറിയൻ ബാങ്കിനെ നിലനിർത്തുക, ആവശ്യമായ ക്ലറിക്കൽ സബ് സ്റ്റാഫ് ജീവനക്കാരെ നിയമിക്കുക, എഫ്.ആർ.ഡി.ഐ ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യോഗം പ്രമേയം പാസാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.