പൊതുസ്ഥലത്ത് മാലിന്യം തള്ളിയവരെ പിടികൂടി

തൃപ്രയാർ: രാത്രിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയ രണ്ടുപേരെ വാഹനമടക്കം പിടികൂടി പൊലീസിൽ ഏൽപിച്ചു. വലപ്പാട് പതിയാശേരി വീട്ടിൽ റിഷാദിനെതിരെയാണ്(22) പൊലീസ് കേസെടുത്തത്. എടമുട്ടം പാലപ്പെട്ടി ക്ഷേത്രത്തിനു പടിഞ്ഞാറ് എസ്.എൻ.സെൻററിലേക്ക് പോകുന്ന വഴിയോരത്ത് മാലിന്യം തള്ളിയവരെയാണ് പഞ്ചായത്തംഗം സുമേഷ് പാനാട്ടിലിെൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഞായറാഴ്ച്ച രാത്രി പത്തിനാണ് സംഭവം. പാടവും തോടുമുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലമാണിത്. കക്കൂസ് മാലിന്യ മടക്കമുള്ളവ തള്ളുന്നത് പതിവായിരുന്നു. ഇതു കണ്ടുപിടിക്കാനായി സുമേഷിെൻറ നേതൃത്വത്തിൽ കുറച്ചു ദിവസമായി കാവലിരിക്കുകയായിരുന്നു. ചീഞ്ഞ് അഴുകിയ പച്ചക്കറി, ജൂസ് അവശിഷ്ടങ്ങൾ എന്നിവ ചാക്കുകളിലാക്കിയാണ് തള്ളിയത്. തള്ളിയ ചാക്കുകെട്ടുകൾ തിരിച്ചെടുപ്പിക്കുകയും വലപ്പാട് പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. എ.എസ്.ഐ അനിൽകുമാറിെൻറ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം രണ്ടുപേരെയും ചാക്കുകൾ കൊണ്ടുവന്ന പെട്ടി വണ്ടിയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കേസെടുത്ത് ജാമ്യത്തിൽ വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.