ഗുരുവായൂര്‍: മുറ്റത്ത് കളിച്ചിരുന്ന പിഞ്ചുകുഞ്ഞിനും കോളജിൽനിന്ന് മടങ്ങിയിരുന്ന വിദ്യാർഥിനിക്കും തെരുവുനായുടെ കടിയേറ്റു. നഗരസഭയുടെ ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപം ഇരിങ്ങപ്പുറത്ത് വ്യാഴാഴ്ച ഉച്ചക്ക് 1.30നാണ് തെരുവുനായുടെ ആക്രമണം. അമ്പലത്തുവീട്ടിൽ റിൻഷാദിെൻറ മകൻ ഇയാനാണ് (നാല്) ആദ്യം കടിയേറ്റത്. ഇയാൻ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് നായ ആക്രമിച്ചത്. പരിസരവാസികൾ ബഹളം വെച്ചതോടെ ഓടിയ നായ കിഴക്കേപുരക്കൽ രാധാകൃഷ്ണെൻറ മകൾ രഞ്ജുഷയെ (18) കടിച്ച് പരിക്കേൽപ്പിച്ചു. രഞ്ജുഷ കോളജിൽനിന്ന് മടങ്ങുകയായിരുന്നു. ഇരുവരെയും തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.